MALAYALAM NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MALAYALAM NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

നിരാഹാരം അവസാനിപ്പിച്ചു





ന്യൂഡല്‍ഹി: സുശക്തമായ ജനലോക്പാല്‍ ആവശ്യപ്പെട്ട് പന്ത്രണ്ട് ദിവസമായി നടത്തുന്ന ഉപവാസം ഗാന്ധിയന്‍ അണ്ണ ഹസാരെ അവസാനിപ്പിച്ചു. കുട്ടികളായ സിമ്രാനും ഇക്രയും ചേര്‍ന്ന് നല്‍കിയ ഇളനീര് കുടിച്ചാണ് ലോകമെമ്പാടും മാധ്യമശ്രദ്ധ നേടിയ നിരാഹാര സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഹസാരെയെ വിദഗ്ദ്ധ പരിശോധനകള്‍ക്കായി ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റി ആസ്പത്രിയിലേക്ക് മാറ്റി.

ഹസാരെയുടെ നേതൃത്വത്തില്‍ പൊതുസമൂഹം മുന്നോട്ടുവെച്ച മൂന്ന് ഉപാധികള്‍ അംഗീകരിക്കാന്‍ പാര്‍ലമെന്റ് പൊതുധാരണയിലെത്തിയതോടെയാണ് നിരാഹാരം അവസാനിപ്പിക്കാന്‍ ഹസാരെ തീരുമാനിച്ചത്. രാംലീലാ മൈതാനത്തേക്ക് പ്രവഹിച്ച ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഹസാരെ ശനിയാഴ്ച രാത്രി തീരുമാനം പ്രഖ്യാപിച്ചത്. അതോടെ രാംലീലമൈതാനത്ത് ത്രിവര്‍ണപതാകകള്‍ കടലലകള്‍ തീര്‍ത്തു.

പ്രധാനമന്ത്രിയുടെ സന്ദേശവുമായി എത്തിയ മന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ സാന്നിധ്യത്തില്‍ എല്ലാവരും ദേശീയഗാനം പാടി സമരപരിപാടികള്‍ക്ക് വിരാമമിട്ടു. അഴിമതി തടയാന്‍ ലക്ഷ്യമിടുന്ന ലോക്പാലിന്റെ പരിധിയില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപവത്കരിക്കുക, ജനങ്ങളുടെ അവകാശപ്പത്രിക എല്ലാ വകുപ്പുകളിലും പ്രസിദ്ധീകരിക്കുക എന്നീ ഉപാധികളായിരുന്നു അണ്ണ ഹസാരെ മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ അവസാനനിമിഷംവരെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍, മൂന്നു തര്‍ക്ക വിഷയങ്ങളില്‍ തത്ത്വത്തില്‍ ധാരണ ഉള്ളതായി കാണുന്നുവെന്ന് സഭാനേതാവ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇക്കാര്യവും സഭയില്‍ നടന്ന ചര്‍ച്ചയുടെ പൂര്‍ണരൂപവും ലോക്പാല്‍ ബില്‍ പരിഗണിക്കുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കൈമാറും. അവയെല്ലാം പരിശോധിച്ച് ലോക്പാല്‍ ബില്‍ ഉചിതസമയത്ത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി അവര്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ശബ്ദവോട്ടില്ലാതെ സഭ ഐകകണേ്ഠ്യന അദ്ദേഹത്തിന്റെ പ്രഖ്യാപനം കൈയടിച്ച് അംഗീകരിക്കുകയായിരുന്നു. കൈയടിച്ച് പാസാക്കിയത് സഭയുടെ പൊതുവികാരത്തിന്റെ ലക്ഷണമാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. പാര്‍ലമെന്റ് അഭിപ്രായം പറഞ്ഞുകഴിഞ്ഞുവെന്നും പാര്‍ലമെന്റിന്റെ വികാരം ജനങ്ങളുടെ വികാരമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു. ഉപാധികള്‍ പാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ചതും അവ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാത്രി തന്നെ ഹസാരെയെ രേഖാമൂലം അറിയിച്ചു.

കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖ് നേരിട്ടുചെന്നാണ് പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറിയത്. സമരവേദിയില്‍വെച്ച് പാര്‍ലമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കത്തില്‍ ഹസാരെയും കൂട്ടരും സന്തുഷ്ടി രേഖപ്പെടുത്തി. ജനങ്ങളും പാര്‍ലമെന്റും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ അധ്യായമാണ് തുറന്നതെന്ന് ഹസാരെ സംഘത്തിലെ പ്രമുഖനായ മുന്‍ കേന്ദ്രമന്ത്രി ശാന്തിഭൂഷണ്‍ പറഞ്ഞു. പാര്‍ലമെന്റ് അവസരത്തിനൊത്ത് ഉയര്‍ന്ന് ഇത്തരത്തില്‍ പ്രതികരിച്ചത് ജനാധിപത്യത്തിന്റെ മനോഹാരിതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഇതുവരെ ഉറച്ച നിലപാട് എടുക്കാതിരുന്ന പാര്‍ട്ടികളില്‍ പലതും ശനിയാഴ്ചത്തെ ചര്‍ച്ചയില്‍ പൗരസമൂഹത്തിന്റെ മൂന്ന് ഉപാധികളോട് പൊതുവില്‍ യോജിക്കുന്നതാണ് കണ്ടത്. അതേസമയം വ്യത്യസ്ത സ്വരങ്ങളും ഉയര്‍ന്നു. വോട്ടെടുപ്പ് നടന്നാല്‍ സഭയില്‍ ഒരു പക്ഷേ, ഭിന്നത പുറത്തുവരുമായിരുന്നു. ഹസാരെയുടെ ഉപവാസം അവസാനിപ്പിക്കേണ്ടത് സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം അനിവാര്യമായതിനാല്‍ ശബ്ദവോട്ട് ഒടുവില്‍ വേണ്ടെന്നുവെച്ചു.

ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രമേയം വോട്ടിനിട്ട് പാസാക്കണമെന്ന് ഹസാരെയും കൂട്ടരും ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തില്‍ യോജിപ്പുണ്ടായില്ല. ഇരുസഭകളിലും ചര്‍ച്ച നടക്കുന്നതിനിടയില്‍ ഹസാരെ സംഘത്തിന്റെ പ്രതിനിധികളായ അഡ്വ. പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ പാര്‍ലമെന്റ് ഹൗസിലെത്തി മന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. പ്രമേയം വോട്ടിനിട്ട് പാസാക്കുന്നതിനുള്ള ബുദ്ധിമുട്ട് മന്ത്രി മുഖര്‍ജി ഇരുവരെയും ബോധ്യപ്പെടുത്തി.

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടി നേതാക്കളും ഉപവാസം അവസാനിപ്പിക്കാന്‍ ഹസാരെയോട് അഭ്യര്‍ഥിച്ചു. ജനങ്ങള്‍ ഒന്നടങ്കം അഴിമതികൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും അതിന്റെ പ്രതിഫലനമാണ് ഹസാരെയുടെ നേതൃത്വത്തില്‍ പൗരസമൂഹം നടത്തുന്ന പോരാട്ടമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിയമം പാസാക്കുന്നതില്‍ പാര്‍ലമെന്റിനുള്ള അപ്രമാദിത്വവും ഭരണഘടനയുടെ പരിപാവനത്വവും എല്ലാവരും എടുത്തുപറഞ്ഞു. പാര്‍ലമെന്റിന്റെയും രാഷ്ട്രീയനേതാക്കളുടെയും വിലയിടിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ ശക്തമായ ഭാഷയില്‍ പലരും പ്രതികരിച്ചു.

അണ്ണ ഹസാരെയുടെ ലക്ഷ്യത്തോട് യോജിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള ചിലര്‍ നടത്തിയ പരാമര്‍ശങ്ങളെ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. മൊത്തം 27 അംഗങ്ങള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു. പലപ്രാവശ്യം അവതരിപ്പിച്ചിട്ടും 40 വര്‍ഷത്തിനിടയില്‍ ഇതുവരെ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാഞ്ഞതിലുള്ള രോഷമാണ് അണ്ണ ഹസാരെയുടെ ഉപവാസ സമരത്തിലൂടെ പ്രകടമായതെന്ന് സഭാനേതാവ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. സജീവമായ ജനാധിപത്യമാണ് നമ്മുടേത്.

അതുകൊണ്ടുതന്നെ എല്ലാം കീഴ്‌വഴക്കപ്രകാരം നടക്കണമെന്ന നിര്‍ബന്ധം പാടില്ല. പൗരസമൂഹത്തെക്കൂടി ഉള്‍പ്പെടുത്തി കരട് ബില്‍ തയ്യാറാക്കാനുള്ള സമിതി രൂപവത്കരിച്ചത് അതുകൊണ്ടാണ്. എന്നാല്‍, ആ ശ്രമം വിജയിച്ചില്ല. ഹസാരെയുടെ ഉപവാസവും അതിന്പിന്നിലുള്ള വികാരവും സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. സഭയില്‍ നടന്ന ചര്‍ച്ചയുടെ വികാരവും അതാണ്. ഭരണഘടനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലില്ല. വിവിധ ചിന്താധാരകള്‍ ഉള്‍ക്കൊള്ളാനുള്ള രൂപഘടനയാണ് നമ്മുടെ ഭരണഘടനയ്ക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: അണ്ണ ഹസാരെയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബോളിവുഡ് താരം ആമിര്‍ഖാന്‍ രാംലീലയിലെത്തിയത് അണികളില്‍ ആവേശമുണ്ടാക്കി. പ്രസംഗിച്ചും പാട്ടുപാടിയും അനുയായികളെ കൈയിലെടുത്താണ് ആമിര്‍ഖാന്‍ മടങ്ങിയത്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രാംലീലയിലെ സമരവേദിയില്‍ അണ്ണ ഹസാരെയ്‌ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിച്ചു. സമരപ്പന്തലില്‍ സമ്മേളിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന വാക്കുകളിലായിരുന്നു ആമിറിന്റെ പ്രസംഗം.

നിര്‍മാതാവ് രാജ്കുമാര്‍ ഹിറാനിക്കൊപ്പമാണ് നടന്‍ വേദിയിലെത്തിയത്. '' ആമിര്‍ഖാന്‍ വരുമെന്ന് വെള്ളിയാഴ്ച തന്നെ ഞാന്‍ അറിയുമായിരുന്നു. എന്റെ എല്ലാ സുഹൃത്തുക്കളെയും ഞാന്‍ വിവരമറിയിച്ചു. ആമിര്‍ യഥാര്‍ഥ ഹീറോയായതിനാലാണ് ഇവിടെ വന്ന് അണ്ണയ്ക്ക് പിന്തുണ നല്‍കിയത്''- എം. ബി. എ. വിദ്യാര്‍ഥിയായ വിഗ്‌നേശ് സഹായ് പറഞ്ഞു. സമരത്തില്‍പങ്കെടുക്കുന്നതോടൊപ്പം ആമിര്‍ഖാനെ കാണാന്‍ വേണ്ടി ക്കൂടിയാണ് താന്‍ ഇവിടെ വന്നതെന്ന് ഡി. യു.വില്‍ വിദ്യാര്‍ഥിയായ സ്വാസ്തി പറഞ്ഞു.

http://www.youtube.com/watch?feature=player_embedded&v=3Ho5-7sMHZY

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഓണം ഒരു വിലാപം

.

ഓണം വരുന്നു. പുത്തന്‍ ചിങ്ങത്തിലെ പുത്തന്‍ ഓണം. പക്ഷേ, പലര്‍ക്കും പഴയ ചിങ്ങവും പഴയ ഓണവും മതി. ഓണക്കാലമായാല്‍ അവര്‍ വിലാപം തുടങ്ങുകയായി. പഴയ ചിങ്ങത്തെ ഓര്‍ത്ത്... പഴയ ഓണത്തെ ഓര്‍ത്ത്... നോക്കൂ...

ഒന്ന്

....നിങ്ങള്‍ക്കറിയുമോ,
അന്നൊക്കെ ഓണത്തുമ്പിയാണ് രാവിലെ എന്നെ വിളിച്ചുണര്‍ത്തുക. എന്തു രസമായിരുന്നു. അപ്പോള്‍ ഞാനും മറ്റൊരു വര്‍ണത്തുമ്പിയായി മാറും.
ഉണര്‍ന്നാല്‍. ബെഡ്‌കോഫിപോലും കഴിക്കാതെ, പുറത്തുവന്ന് ഓണപ്പുലരി കണ്ടിരിക്കും. എല്ലാം മറന്നുള്ള ഇരിപ്പ്. പിന്നെ കുറച്ചുനേരം ഓണവെയില്‍ കായും. അന്നത്തെ ഓണവെയിലിന് എന്തു നിറവും ചന്തവുമായിരുന്നു. എടുത്ത് ഞൊറിഞ്ഞ് പുടവയായി ഉടുക്കാന്‍ തോന്നും.
ഓണവെയിലിനാണോ നിലാവിനാണോ ഏറെ ഭംഗി എന്നാലോചിച്ച് രസിക്കലായിരുന്നു എന്റെ ഓണക്കാല ഹോബി.
...അന്ന്, കാടും മേടും താണ്ടി സഹ്യപര്‍വതസാനുവില്‍ച്ചെന്നാണ് ഞങ്ങള്‍ പൂക്കള്‍ പറിക്കുക. ഞങ്ങളുടെ പൂവിളി പൊള്ളാച്ചിയില്‍ വരെ കേള്‍ക്കുമായിരുന്നു...
ഇന്ന്, ഞാനിരിക്കുന്ന കസേരയ്ക്കടുത്തും ജനാലയ്ക്കരികിലും ചട്ടിയില്‍വിരിഞ്ഞ പൂക്കള്‍... ഇല്ല... ഇല്ല... ഈ പൂക്കള്‍ക്കൊന്നിനും അന്നത്തെ ഒരു മൊട്ടിന്റെ ഭംഗിപോലുമില്ല. അന്ന് പൂക്കള്‍ വിരിഞ്ഞുനിന്നത് എന്റെ ഹൃദയത്തിലായിരുന്നുവല്ലോ...

രണ്ട്

പണ്ട്, ഓണക്കാലത്ത്, സന്ധ്യ കഴിഞ്ഞാല്‍ തെക്കിനിയിലൂടെ ഇറങ്ങി വടക്കെത്തൊടിയില്‍ച്ചെന്ന് കിഴക്കോട്ടുനോക്കിയിരിക്കും. ഓണനിലാവ് കവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ടുണ്ടാകും. നിലാവില്‍ മേല്‍കഴുകും. ചിലപ്പോള്‍ മുങ്ങിക്കുളിക്കും. പിന്നെ കൈക്കുടന്നയില്‍ കോരിക്കുടിക്കും...
ഒരോണക്കാലത്ത് ഇലയില്‍ പാലടപ്രഥമന്‍ വിളമ്പുമ്പോള്‍, വല്യോപ്പോള്‍ കളിയാക്കിയത് ഇപ്പോഴും ഓര്‍ക്കുന്നു... 'അവള്‍ക്ക് നിലാവ് കുടിച്ച് വയര്‍ നിറഞ്ഞുകാണും.'
പിന്നൊരിക്കല്‍ ഉത്രാടപ്പാച്ചിലിനിടയില്‍ ചേച്ചിയുമായി കൂട്ടിമുട്ടി ഞാന്‍ നടുമുറ്റത്തു വീണു...
ഇന്ന് ഉത്രാടമുണ്ടോ, പാച്ചിലുണ്ടോ, വീഴാന്‍ നടുമുറ്റമുണ്ടോ?
ഇവിടെ ഞാനും മുന്നില്‍ വിഡ്ഢിപ്പെട്ടിയും മാത്രം. ചിലപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കും. ആരാണ് വിഡ്ഢി? പെട്ടിയോ ഞാനോ?

മൂന്ന്

ഇത് അക്കേഷ്യ. ഇന്നിന്റെ മരം. ഇതിന്റെ ഇത്തിരി നിഴലിലിരുന്ന്, പ്രിയസുഹൃത്തേ, ഞാന്‍ ചോദിക്കട്ടെ,
ഇത് ഓണമാണോ, അതോ ഓണം ബംബറോ?
രണ്ടാഴ്ച ഞാന്‍ അലഞ്ഞു. കാല്‍നടജാഥക്കാരനെപ്പോലെ...
തുമ്പയെവിടെ? തുമ്പിയെവിടെ? തൂമ്പയെവിടെ? ചെത്തിയെവിടെ? ചെമ്പരത്തിയെവിടെ? കണ്ണാന്തളിയെവിടെ? രാമന്തളിയെവിടെ? മുക്കുറ്റിയെവിടെ? മുക്കൂട്ടുതായെവിടെ? ഓണത്തല്ലെവിടെ? വില്ലെവിടെ? വെച്ചൂര്‍ പശുവും കിടാവും എവിടെ? മാവേലിയെവിടെ? (സ്‌റ്റോറിലുണ്ട്!).
അറിയാം സുഹൃത്തേ, താങ്കള്‍ക്കൊന്നിനും ഉത്തരമില്ലെന്ന്.
താങ്കള്‍ക്ക് കൊണ്ടുവരാന്‍ കഴിയുമോ?
എന്റെ പഴയ ഓണത്തെ, ഓണക്കോടിയെ...
ഞാന്‍ പോകട്ടെ... എനിക്കൊന്നു കരയണം; ഏതെങ്കിലും ഓണംകേറാമൂലയില്‍ച്ചെന്നിരുന്ന്...

നാല്

കഥാകൃത്ത്: ഒരാഴ്ചയായി ഗൃഹാതുരത്വം പിടിച്ച് കിടപ്പിലായിരുന്നു; വല്ലാത്ത ക്ഷീണം...
സുഹൃത്ത്: എന്തുപറ്റി?
കഥാകൃത്ത്: വിശേഷിച്ചൊന്നുമില്ല. ചിങ്ങം പിറന്നാല്‍ എനിക്കീ അസുഖം പതിവാണ്. ഇത്തവണ അല്പം കലശലായെന്നുമാത്രം.
സുഹൃത്ത്: പുതിയ കഥയൊന്നും...
കഥാകൃത്ത്: അവസാനത്തേത് ഇപ്പോള്‍ തീര്‍ത്തതേയുള്ളു. ഓണക്കാലത്ത് പത്ത് കഥകളാണ് എന്റെ കണക്ക്. അത്തം പത്തോണം എന്നല്ലേ പഴമക്കാര്‍ പറയുക... ഇത്തവണ രണ്ട് മിനിക്കഥ കൂടിയെഴുതി.
സുഹൃത്ത്: ശരിക്കും 'കഥാകാലം'തന്നെ...
കഥാകൃത്ത്: അതെ, കാലക്ഷേപവും. എന്തുചെയ്യാനാണ്. ഓണപ്പതിപ്പുകാര്‍ക്കൊക്കെ എന്റെ കഥ അവശ്യവസ്തുവാണ്. കൊടുത്തില്ലെങ്കില്‍ പിണങ്ങും... ഓണക്കാലം എനിക്കിപ്പോള്‍ ആത്മപീഡനക്കാലമാണ്. ഞാന്‍ കഥ എഴുത്ത് തുടങ്ങിയിട്ടില്ലാത്ത പണ്ടത്തെ ഓണക്കാലം. അന്നെന്തു സുഖവും സ്വസ്ഥതയുമായിരുന്നു...

അഞ്ച്

എല്ലാവരും ചോദിക്കുന്നു, ഓണവും പുരുഷമേധാവിത്വവും തമ്മില്‍ ബന്ധമുണ്ടോ എന്ന്. ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. ഓണം പുരുഷാധിപത്യത്തിന്റെ പ്രതീകം തന്നെ. മാവേലി, ഓണത്തപ്പന്‍... എല്ലാം പുരുഷസങ്കല്പങ്ങളല്ലേ...
ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഓണം അത്ര സുഖമുള്ള കാര്യമൊന്നുമല്ല. എന്ത് തിരക്കാണ്. ശ്വാസം മുട്ടും. തുമ്പപ്പൂ പറിക്കണം, പിന്നെ തുമ്പപ്പൂ ചോറുവെക്കണം. കസവുപുടവയുടുത്ത് മലയാളമങ്കയാകണം. തുമ്പിതുള്ളണം, ഊഞ്ഞാലാടണം...
പുരുഷ•ാര്‍ക്കോ? ഓണസ്സദ്യ ഉണ്ണണം, ഓണപ്പതിപ്പ് ഇരുന്നും കിടന്നും വായിക്കണം. ഇത് വിവേചനമല്ലെങ്കില്‍ മറ്റെന്താണ്? ഇങ്ങനത്തെ പുരുഷഓണവും ആഘോഷവും വേണ്ടെന്നുതന്നെയാണ് ഞങ്ങളുടെ പക്ഷം. കുറേ കൂടുതല്‍ നേരം അടുക്കള നിരങ്ങാമെന്നല്ലാതെ ഓണംകൊണ്ട് ഞങ്ങള്‍ക്കെന്തു നേട്ടം...
ഒന്നോര്‍ത്തോളൂ. ഇനിയങ്ങനെ തുമ്പിതുള്ളിക്കാനും ഊഞ്ഞാലാടിക്കാനുമൊന്നും ഞങ്ങളെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട.

പിന്‍കുറിപ്പ്:

ചോദ്യം: എന്തെങ്കിലുമുണ്ടോ, ഓണത്തിന് തുല്യമായി?
ഉത്തരം: ഉണ്ടല്ലോ... ഓണപ്പതിപ്പ്!

ലോക്പാല്‍ ബില്ലിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: പ്രണ

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നിരാഹാര സമരം നിര്‍ത്തണമെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. ലോക്പാല്‍ ബില്ല് സംബന്ധിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തുമ്പോഴാണ് ഹസാരെയോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചത്. 

ലോക്പാല്‍ ബില്ലിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഭരണഘടന അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചികൊണ്ട് ബില്ല് നടപ്പാക്കുമെന്നും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മറ്റി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്പാല്‍ ബില്ലുകൊണ്ടുമാത്രം അഴിമതി അവസാനിപ്പിക്കാനാവില്ലെന്ന് അണ്ണാ ഹസാരെയെ നേരത്തെ അറിയിച്ചിരുന്നു. പാര്‍ലമെന്റിന്റെ പരമാധികാരം ലംഘിക്കാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ വിശദീകരിച്ചു.

ജന്‍ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട അണ്ണാ ഹസാരെയുടെ മുന്ന് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 

ഇതിന് മുമ്പ് ഒമ്പത് തവണ ലോക്പാല്‍ ബില്‍ സഭയുടെ പരിഗണനയ്ക്ക് വന്നതാണ്. ബില്‍ ഇനിയും പാസാക്കാനാവാത്തതില്‍ ബി.ജെ.പിയും കുറ്റക്കാരാണെന്നും നിയമം നടപ്പാക്കുന്നതിന് ഹസാരെ സമയം നിശ്ചയിച്ചതില്‍ തെറ്റില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

അട്ടപ്പാടിയില്‍ കാറ്റാടിക്കമ്പനിയെ ഒഴിപ്പിക്കില്ല; ആദിവാസികള്‍ക്കായി പാക്കേജ്


അട്ടപ്പാടിയില്‍ കാറ്റാടിക്കമ്പനിയെ ഒഴിപ്പിക്കില്ല; ആദിവാസികള്‍ക്കായി പാക്കേജ്


തിരുവനന്തപുരം: അട്ടപ്പാടിയിലെ വിവാദ കാറ്റാടി പദ്ധതിക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. ആദിവാസികളുടെ ഭൂമി കൈയേറിയെന്ന് നേരത്തേ യു.ഡി.എഫ് തന്നെ ആരോപിച്ച സുസ്‌ലോണ്‍ കമ്പനിയെ ഒഴിപ്പിക്കാതെ, ലാഭവിഹിതം ആദിവാസികള്‍ക്ക് നല്‍കിക്കൊണ്ടുള്ള പാക്കേജിന് ബുധനാഴ്ച സര്‍ക്കാര്‍ രൂപം നല്‍കി.

പുതിയ പാക്കേജ് അനുസരിച്ച് സുസ്‌ലോണ്‍ കമ്പനി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റുകിട്ടുന്ന ലാഭത്തിന്റെ ഒരംശം ആദിവാസികള്‍ക്ക് നല്‍കും. കമ്പനിയുടെ കാറ്റാടി ഗോപുരങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ ആദിവാസികളെ സര്‍ക്കാര്‍ സഹായിക്കും. ലാഭത്തിന്റെ എത്രശതമാനം ആദിവാസികള്‍ക്ക് നല്‍കണമെന്നതിനെക്കുറിച്ച് ഉടന്‍തന്നെ ഫോര്‍മുല തയ്യാറാക്കും. കൈയേറിയതായി ആരോപണമുള്ള ഭൂമിയുടെ നിജസ്ഥിതി അറിയാന്‍ ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഭൂമി നഷ്ടപ്പെട്ടതായി പറയുന്ന ആദിവാസികളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഇത്തരമൊരു പാക്കേജ് തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ''അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി കൈയേറി സുസ്‌ലോണ്‍ കമ്പനി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചുവെന്ന് യു.ഡി.എഫ് അന്നേ പറഞ്ഞതാണ്. എന്നാല്‍ കമ്പനിയില്‍ നിന്ന് ഭൂമി തിരിച്ചെടുത്ത് നല്‍കുന്നതിനു പകരം ആ ഭൂമിയില്‍ നിന്ന് എന്തെങ്കിലും വരുമാനം കിട്ടുന്നതാണ് നല്ലതെന്ന് ആദിവാസികള്‍ പറഞ്ഞു. ബുധനാഴ്ച ആദിവാസി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്. ആദിവാസികളുടെ അഭിപ്രായത്തെ സര്‍ക്കാരിന് മാനിച്ചേ തീരൂ. അത് യു.ഡി.എഫ് സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടാണ് കാറ്റാടിക്കമ്പനിയുമായി ചേര്‍ന്നുകൊണ്ടുള്ള പാക്കേജിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ലാഭവിഹിതത്തിന്റെ നിരക്കിനെക്കുറിച്ച് കമ്പനി മുന്നോട്ടുവെച്ച നിര്‍ദേശം സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. പരമാവധി തുക ആദിവാസികള്‍ക്ക് ലഭിക്കത്തക്കവിധം ഫോര്‍മുല തയ്യാറാക്കും'' - അട്ടപ്പാടി പാക്കേജ് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അട്ടപ്പാടിയില്‍ 645 ഏക്കര്‍ സ്ഥലമാണ് സുസ്‌ലോണ്‍ കമ്പനിയുടെ പേരിലുള്ളത്. മൂന്ന് വില്ലേജുകളിലായാണ് ഈ ഭൂമി. ഈ ഭൂമിയുടെ നല്ലൊരു ഭാഗവും വ്യാജ പ്രമാണങ്ങള്‍ ചമച്ച് കമ്പനി ആദിവാസികളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യു.ഡി.എഫ് ആരോപിച്ചിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍, ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കോട്ടത്തറ വില്ലേജില്‍ വ്യാപകമായ കൈയേറ്റം നടന്നിട്ടുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. 85.5 ഏക്കര്‍ ഭൂമിയാണ് കമ്പനി വ്യാജപ്രമാണത്തിലൂടെ തട്ടിയെടുത്തതെന്നാണ് ആരോപണം. എന്നാല്‍ 124 മുതല്‍ 180 ഏക്കര്‍ വരെ ഭൂമി വ്യാജപ്രമാണങ്ങളിലൂടെ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണമുള്ളതെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ആദിവാസികള്‍ക്ക് പ്രശ്‌നംവരുന്ന ഒരുകാര്യവും സര്‍ക്കാര്‍ ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ''ഭൂമിയില്‍ നിന്ന് വരുമാനം കിട്ടത്തക്കവിധം പാക്കേജ് തയ്യാറാക്കണമെന്ന് ആദിവാസികളുടെ പ്രതിനിധികള്‍ യു.പി.എ. അധ്യക്ഷ സോണിയാജിയെ കണ്ടും പറഞ്ഞിരുന്നു. നിങ്ങള്‍ പത്രക്കാര്‍ ഏതുഭാഗത്ത് നിന്നാലും സര്‍ക്കാര്‍ ആദിവാസികളുടെ ഭാഗത്താണ്. ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് തന്നെയായിരിക്കും. അത് കമ്പനിക്ക് കൈമാറില്ല. ആദിവാസികളുടെ ഭൂമി പാട്ടത്തിന് നല്‍കി വരുമാനമുണ്ടാക്കുന്നതില്‍ തെറ്റില്ല. വ്യാജപ്രമാണം തയ്യാറാക്കി ഭൂമി തട്ടിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംശയത്തിന്റെ ആനുകൂല്യം ആദിവാസികള്‍ക്ക് നല്‍കും''- മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ സുസ്‌ലോണ്‍ ഭൂമി തട്ടിയെടുത്തിട്ടില്ലെന്നും കാറ്റാടികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം കമ്പനിയുടേതാണെന്നും സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പിന്മാറ്റം തന്ത്രമെന്ന് സന്ദേശം; ഗദ്ദാഫിക്കായി തിരച്ചില്‍ തുടരുന്നു


ട്രിപ്പോളി: ലിബിയയുടെ തലസ്ഥാന നഗരിയും ഭരണ സിരാകേന്ദ്രമായ ബാബ് അല്‍ അസീസിയയും പിടിച്ചെടുത്ത വിമതസൈന്യം മുഅമര്‍ ഗദ്ദാഫിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. താന്‍ ബാബ് അല്‍ അസീസിയ വിട്ടതായും ഇതൊരു തന്ത്രപരമായ നീക്കം മാത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ഗദ്ദാഫിയുടെ ഓഡിയോസന്ദേശം പുറത്തുവന്നു. ബാബ് അല്‍ അസീസിയയിലെ മുറികളും ബങ്കറുകളും അരിച്ചുപെറുക്കിയ വിമതസൈന്യം ഗദ്ദാഫിയോ കുടുംബാംഗങ്ങളോ അവിടെ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലിബിയയുടെ ഭാവി തീരുമാനിക്കുന്നതിന് യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി, യു.എ.ഇ. എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി വിമതനേതാക്കള്‍ ഖത്തറില്‍ ചര്‍ച്ച നടത്തി. തുര്‍ക്കിയിലെ ഇസ്താംബുളില്‍ വ്യാഴാഴ്ച മറ്റൊരു കൂടിയാലോചനായോഗവും നടക്കും. എട്ട് മാസത്തിനുള്ളില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നും ഗദ്ദാഫിക്ക് നീതിപൂര്‍വമായ വിചാരണയ്ക്ക് അവസരമൊരുക്കുമെന്നും വിമതരുടെ ദേശീയ പരിവര്‍ത്തന സമിതിയുടെ ചെയര്‍മാന്‍ മുസ്തഫ അബ്ദുള്‍ ജലീല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റോമിലെ ലാ റിപ്പബ്ലിക്ക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവിപരിപാടികളെപ്പറ്റി ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്.

ഗദ്ദാഫി യുഗം അവസാനിച്ചെങ്കിലും ഒളിവിലുള്ള അദ്ദേഹത്തെയും മക്കളെയും പിടികൂടി വിചാരണ നടത്തിയാല്‍ മാത്രമേ ദൗത്യം അവസാനിക്കുകയൂള്ളൂവെന്ന് അബ്ദുള്‍ ജലീല്‍ ജനങ്ങളെ ഓര്‍മിപ്പിച്ചു. രാജ്യമെങ്ങും വിമതസൈന്യവും ജനങ്ങളും ആഹ്ലാദ പ്രകടനങ്ങള്‍ തുടരുകയാണ്. ബാബ് അല്‍ അസീസിയയില്‍ പ്രവേശിച്ച വിമതപോരാളികള്‍ ഗദ്ദാഫിയുടെ പ്രതിമയും ഭരണകൂടത്തിന്റെ അടയാളങ്ങളായ സ്മാരകങ്ങളും മറ്റും തച്ചുതകര്‍ത്തിട്ടുണ്ട്. ഗദ്ദാഫിയുടെ മുറിയില്‍ പ്രവേശിച്ച് അദ്ദേഹത്തിന്റെ തലപ്പാവ് സ്വന്തമാക്കിയാണ് ഒരു വിമത സൈനികന്‍ പുറത്തുവന്നത്.

ട്രിപ്പോളിയില്‍ സര്‍ക്കാര്‍സേനയുടെ ചെറുത്തുനില്പ് കാര്യമായില്ലെങ്കിലും തെക്കന്‍ നഗരമായ സബയില്‍ പോരാട്ടം തുടരുകയാണ്. സുവാര, അജ്‌ലാത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുന്നതായി അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇനിയും മാസങ്ങളോളം ചെറുത്തുനില്‍പ്പ് തുടരാന്‍ ഗദ്ദാഫിക്കും സൈന്യത്തിനും കരുത്തുണ്ടെന്ന് ലിബിയയുടെ വാര്‍ത്താവിതരണ മന്ത്രി മൂസ ഇബ്രാഹിം പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശശക്തികളുടെ കാല്‍ക്കീഴില്‍ ലിബിയയെ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അഗ്‌നിപര്‍വതത്തിന്റെ അവസ്ഥയില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വിജയം അല്ലെങ്കില്‍ മരണം വരെ താന്‍ പോരാടുമെന്ന് ഓഡിയോ സന്ദേശത്തില്‍ ഗദ്ദാഫി പറഞ്ഞിട്ടുണ്ട്. ട്രിപ്പോളിയിലൂടെ താന്‍ വേഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു.

അതിനിടെ, വിമതദൗത്യം ഏറെക്കുറെ പൂര്‍ണമാവുകയും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കാലതാമസമെടുക്കുകയും ചെയ്യുന്നത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന ആശങ്ക പരക്കുന്നുണ്ട്. വിമതസേനയിലെ പ്രാദേശിക കമാന്‍ഡര്‍മാരെ ഉള്‍പ്പെടുത്തി താത്കാലിക സുരക്ഷാസേന രൂപവത്കരിക്കുമെന്ന് ദേശീയ പരിവര്‍ത്തന സമിതി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ പ്രവര്‍ത്തന കേന്ദ്രം ബെന്‍ഗാസിയില്‍ നിന്ന് ട്രിപ്പോളിയിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവും ഇതുവരെ പൂര്‍ണമായി നടപ്പായിട്ടില്ല.

പരിവര്‍ത്തന സമിതി ചെയര്‍മാനും ഗദ്ദാഫി സര്‍ക്കാറില്‍ നിയമമന്ത്രിയുമായ മുസ്തഫ അബ്ദുള്‍ ജലീല്‍ പുതിയ സര്‍ക്കാറിനെ നയിച്ചേക്കുമെന്നാണ് പൊതുവെ പ്രതീക്ഷ. എന്നാല്‍, സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് പലതവണ ആവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഭരണനേതൃത്വത്തിലേക്ക് വരാന്‍ താത്പര്യപ്പെടുമോ എന്ന സംശയമുണ്ട്. പരിവര്‍ത്തനസമിതിയുടെ കാബിനറ്റ് എന്നറിയപ്പെടുന്ന എക്‌സിക്യുട്ടീവ് ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹമൂദ് ജിബ്രിലിന്റെ പേരും പരിഗണിക്കപ്പെടാന്‍ ഇടയുണ്ട്. സമിതിയുടെ ദൈനംദിന കാര്യങ്ങളില്‍ തീരുമാനമെടുത്ത് വിമതസൈന്യത്തെ നയിച്ചത് ജിബ്രിലാണ്. പരിവര്‍ത്തന സമിതിയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന അലി തര്‍ഹൂനിയാണ് നേതൃത്വത്തിലേക്ക് വരാന്‍ സാധ്യതയുള്ള മറ്റൊരാള്‍.

ANNA NIRAHARAM PINVALICHEEKUM

çÜÞµíØÍÏßW ÈÞæ{ çÜÞµíÉÞW ºV‚; ÈßøÞÙÞø¢ ¥HÞ ÉßXÕÜßç‚Aá¢
ÈcâÁWÙß: ¼ÈçÜÞµíÉÞW ÌßÜïßW ÈÞæ{ ÉÞVÜæÎaßW ºV‚ÏáIÞµáæÎKí ØâºÈ. çµdwØVAÞùᑚ ©KÄ ÕãJBæ{ ©iøß‚ÞÃí ¨ ØâºÈ ÉáùJáÕKÄí. çÜÞµíÉÞW ÌßW Ø¢Ìtß‚í ÈÞæ{ çÜÞµíØÍÏßW È¿çJI ºV‚µ{áæ¿ øâÉ¢ ÄàøáÎÞÈßAÞX ÎdLß ÉÕX µáÎÞV ÌXØÜßæa çÈÄãÄbJßW ºV‚ ¦ø¢Íß‚ÄÞÏᢠ¥ùßÏáKá. ¥çÄØÎÏ¢, çµÞYd·Øßæa ©KÄ ÎdLßÎÞøáæ¿ çÏÞ·¢ èÕµßGí ¦ùáÎÃßçÏÞæ¿ dÉÇÞÈÎdLßÏáæ¿ ÕØÄßÏßW ¦ø¢Íß‚á. dÉÃÌí Îá~V¼ß, ®.æµ.¦aÃß, ØWÎÞX ~áV×߯í Äá¿BßÏ ÎdLßÎÞøÞÃí dÉÇÞÈÎdLß ÎXçÎÞÙX ØßBßæa ¥ÇcfÄÏßÜáU çÏÞ·JßW ÉæC¿áAáKÄí.

çÜÞµíØÍÏßW çÜÞµíÉÞW ºV‚ È¿AáæÎK ØâºÈµZAá ÉßKÞæÜ ÈßøÞÙÞø ØÎøJßW ÈßKᢠ¥HÞ ÙØÞæø ÉßXÎÞùáæÎKᢠùßçMÞVGáµZ ÉáùJáÕKßGáIí. ÙØÞæø ÈßøÞÙÞø¢ Õß¿ÃæÎKí çÜÞµíØÍÞ §Kí Ø¢ÏáµíÄÎÞÏß ¦ÕÖcæMGßøáKá. ¥çÄØÎÏ¢, ¼ÈçÜÞµíÉÞW ÌßW çÜÞµíØÍÏßW ºV‚ æºÏíÄÞW ÎÞdÄçÎ ÈßøÞÙÞø¢ Õ߿⠮K ÈßÜÉÞ¿í Øbàµøß‚ ÙØÞæø ÈÞæ{ çÜÞµíØÍÏßW §Äí ºV‚ 溇áKÄí µIÞW ÎÞdÄçÎ ¥ÄßW ÈßKᢠÉßXÎÞùÞX §¿ÏáUâæÕKᢠ¥çgÙçJÞ¿í ¥¿áJ ÕãJB{ßW ÈßKùßÏáKá.